Cabinet approves 93 crore project for Kovalam tourism

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിൻറെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്.

കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നതിനായി 93 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുകയാണ്. കിഫ്ബി പദ്ധതിയിലാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്.

ടൂറിസം വകുപ്പിൻറെ ചുമതലയേറ്റയുടനെ 2021 മെയ് 26 ന് കോവളം ബീച്ച് സന്ദർശിച്ചിരുന്നു. തുടർന്ന് ബീച്ചിൻറെ അറ്റകുറ്റപ്പണികൾ നടപ്പിലാക്കി. 2021 ജൂലൈ 26 ന് കോവളം ബീച്ചിൻറെ ഭാവി വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ട് യോഗം ചേർന്നു. ബഹു. മുഖ്യമന്ത്രിയും കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗങ്ങൾ വിളിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.കോവളം ടൂറിസം വികസനം കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് കരുത്തേകും..