Kalashamala Eco Tourism: Revised Administrative Permit under consideration

കലശമല ഇക്കോ ടൂറിസം: പുതുക്കിയ ഭരണാനുമതി പരിഗണനയിൽ

കുന്നംകുളം മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ കലശമല ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനം പൂർത്തീകരണത്തിന് പുതുക്കിയ ഭരണാനുമതി നൽകുന്നത് പരിഗണനയിലാണ്.

കലശമലയിലെ വിനോദ സഞ്ചാര വികസനത്തിന് ഭൂമിയേറ്റെടുക്കാൻ 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) ജനറലിനെ തൃശ്ശൂർ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിരുന്നു. പദ്ധതിക്കുള്ള കണ്ടിജൻസി ചാർജ്ജായി 50 ലക്ഷം രൂപ സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) ജനറലിന് കൈമാറുകയും അക്വിസിഷൻ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

കലശമല വികസനത്തിനായി വിവിധ സർവ്വെ നമ്പറുകളിലുൾപ്പെട്ട 4.8351 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 11.74 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമേ കണ്ടിജൻസി ചാർജ്ജായി 50 ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. ഇത്തരത്തിൽ കലശമല വിനോദ സഞ്ചാര പദ്ധതി വികസനത്തിന് 12.24 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിടുള്ളത്. നിലവിൽ ലഭ്യമായ 10 കോടി രൂപയുടെ ഭരണാനുമതിയിൽ നിന്നും പുതുക്കിയ ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികൾ വിനോദസഞ്ചാര വകുപ്പ് ആംരഭിച്ചിട്ടുണ്ട്.